ഋതുശബ്ദങ്ങള്‍

എന്റെ അക്ഷരലോകം

Sunday, June 9, 2013

മരവും മഴ നനയുന്ന പുഴയും (കഥ/ 2005)



                                             മരവും മഴ നനയുന്ന പുഴയും (കഥ)




ഇടവപ്പാതി കഴിഞ്ഞിട്ടും മഴയെത്തിയില്ലല്ലോ എന്ന കുണ്‍ഠിതമായിരുന്നു മനസ്സ് നിറയെ. എങ്കിലും , പതിവ് സായാഹ്ന സവാരിക്കിറങ്ങിയപ്പോള്‍ കുടയെടുക്കാതിരുന്നില്ല . 'ഇന്നെങ്കിലും മഴ കാണും ' മനസ്സ് പറയുന്നുണ്ടായിരുന്നു. ഏറെ മുന്നോട്ടു നടന്നപ്പോഴാണ് പിറകില്‍ നിന്നാരോ വിളിക്കുന്നെന്നു  തോന്നിയത്. തിരിഞ്ഞു നോക്കി അപ്പുവാണ്. അയാള്‍ വരാനായി വഴിയുടെ ഓരം ചേര്‍ന്ന്‌ നിന്നു.
"ഇന്നെന്താ നേരത്തേ ഇറങ്ങ്യോ?"
"വെറുതെ ഇരുന്ന് മടുത്തപ്പോള്‍ നേരത്തേ ഇറങ്ങാമെന്ന്  കരുതി ."
അപ്പുവുമായി സംസാരിച്ചു നടക്കുമ്പോഴും മനസ്സ് മഴയെക്കുറിച്ചോര്‍ത്ത് വ്യസനിക്കുകയായിരുന്നു.  വഴിയോരത്തെ കരിഞ്ഞ പുല്ലുകള്‍ മഴക്കുവേണ്ടി ദാഹിക്കുന്നെന്ന് തോന്നി. 
"എന്താ അപ്പു ഇടവപ്പാതി എന്നതൊക്കെ പഴമൊഴിയാവുകയാണോ ?"
"ഇനിയും വൈകുംന്ന് തോന്നണില്ല്യാ."
"വൈകാതിരിക്കട്ടെ"
അയാള്‍ ഷോപ്പിങ്ങിനിറങ്ങിയതാണ്. ഞാന്‍ നടത്തം തുടര്‍ന്നു. വഴിയോരത്തെ കൂറ്റന്‍ സൗധങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നതുപോലെ തോന്നി, ഒരു തരം പരിഹാസച്ചിരി. വാഹനങ്ങളില്‍ നിന്നും, അല്പം അകലെയുള്ള ഫാക്ടറികളില്‍ നിന്നും ഉയരുന്ന പുക നിറഞ്ഞ, മരങ്ങളില്ലാത്ത ആ പാതയിലൂടെ നടക്കുമ്പോള്‍ എനിക്ക് വീര്‍പ്പുമുട്ടലാണ്‌ തോന്നിയത്. പുഴയോരത്തേക്ക് പോകാമെന്ന്  മനസ്സ്  പറഞ്ഞു. ഈ നഗരത്തില്‍ എന്നില്‍ ഗൃഹാതുരത്വം  സൃഷ്ടിക്കുന്ന ഏക  ഘടകം പുഴയാണ്. അതുകൊണ്ട് തന്നെ പുഴ എനിക്കു മിത്രമാണ് . നഗരത്തിന്റെ വീര്‍പ്പുമുട്ടലിൽ ‍ നിന്നും രക്ഷ നേടുന്നത് പുഴയോരത്തെത്തുമ്പോഴാണ്. പുഴയിലേക്കുള്ള വഴിയില്‍ മാത്രമാണ് ഞാന്‍ പച്ചപ്പുള്ള മരങ്ങള്‍ കാണുന്നത്. ജനിച്ചു വളര്‍ന്ന  ഗ്രാമത്തിന്റെ  ഓര്‍മ്മകള്‍ ഉണര്‍ത്തുന്നത് ഈ ഇടവഴിയാണ് .

എനിക്കു പ്രിയപ്പെട്ട വീടെത്താറായിരുന്നുവീട്ടുകാർ‍ സുഹൃത്തുക്കൾ ആയതുകൊണ്ടല്ലനാഗരികതയുടെ വിഷദംശനം ഏൽക്കാത്ത പുരയിടം അതു മാത്രമായതുകൊണ്ടാണ്വീടിന്റെ മുറ്റത്തും തൊടിയിലും നിറയെ മരങ്ങളാണ്പ്ലാവും മാവും ജാതിയും പേരയും മറ്റുംഅവ തീർക്കുന്ന രിതാഭയും ശീതളിമയും ഞാ എന്നും ആസ്വദിക്കാറുള്ളതാണ്പതിവ് മുടക്കിയില്ലഅല്പനേരം  വീടിന്റെ  മതിലിനോട് ചേർന്നു നിന്ന്മഴയെക്കുറിച്ചോത്തുള്ള വ്യ നിറഞ്ഞ മനസ്സുമായി ഞാൻ ‍  വൃക്ഷത്തലപ്പുകളിലേക്ക്നോക്കിഅവയും എന്നോട് മഴയെക്കുറിച്ച്‌ സംസാരിക്കുന്നതായി തോന്നി. ആദ്യനാളുകളിൽ എന്നെ സംശയത്തോടെ നോക്കിയിരുന്ന അയൽക്കാർ ഇപ്പോൾ സൗഹൃദത്തിന്റെ  പുഞ്ചിരിയാണ് മ്മാനിക്കാറുള്ളത് .

അവിടെ നിന്നും നടന്നപ്പോഴാണ് പെട്ടെന്ന് സന്ധ്യയാകുന്നതായി തോന്നിയത്തലയുയർത്തി മാനത്തേക്ക് നോക്കിമഴമേഘങ്ങൾ‍ കൂടുകൂട്ടാൻ തുടങ്ങിയിരിക്കുന്നുഏറെ നാളത്തെ വിരഹത്തിനുശേഷം ഒത്തു ചേരുന്ന പ്രണയിതാക്കളെ പോലെ. മനസ്സ് സന്തോഷഭരിതമാകാ‍ തുടങ്ങിഏറെ കാത്തിരുന്ന സമയം വരികയാണ് . മഴ പൊടിഞ്ഞു തുടങ്ങിആദ്യത്തെ മഴത്തുള്ളികൾ ശരീരത്തിൽ വന്നു പതിച്ചപ്പോൾ ശരീരവും മനസ്സും ഒരുപോലെ കുളിരണിഞ്ഞുകുട്ടിക്കാലത്തെപ്പോലെ മഴ നനയാൻ എനിക്കെന്നും കൗതുകമാണ്ഭാര്യയുടെ ശകാരം മുൻകൂട്ടി കണ്ടതുകൊണ്ട് കൈയിലെ  കു പെട്ടെന്നു നിവർത്തിപുതുമഴയെ ഏറ്റുവാങ്ങിയ മണ്ണിന്റെ മണം എന്നെ ഉന്മാദനാക്കി. മഴ ശക്തമായിക്കൊണ്ടിരുന്നു. കാലുകളെ വന്നു തലോടുന്ന മഴ വെള്ളത്തെ ആരാധനയോടെ നോക്കിക്കൊണ്ട്‌ ഞാൻ‍ നടന്നു.
ഞാൻ പുഴയ്ക്കരികിലെത്തിമഴ കൂടുതൽ ശക്തിയോടെ പെയ്തുകൊണ്ടിരുന്നുതുള്ളിക്കൊരുകുടം കണക്കെ. മഴത്തുള്ളികൾ പുഴയെ ഉന്മാദം കൊള്ളിക്കുകയാണ്എന്റെ മനസ്സിനെയുംമഴ കാരണം വഞ്ചി കരയ്ക്കടുപ്പിച്ച് ചായ്പിലിരിക്കുന്ന കടത്തുകാരനും മദ്യലഹരിയിൽ‍ പുഴയിൽ ചാടിത്തിമിർക്കുന്ന  യുവാക്കളും എന്റെ ശ്രദ്ധ തിരിച്ചില്ലപുഴയും മഴയും മാത്രമായിരുന്നു എന്റെ  മുമ്പിൽ‍. മഴ നനയുന്ന പുഴ ന്നിൽ കുട്ടിക്കാലത്തിന്റെ സ്മരണകൾ ‍ ഉണർത്തിമഴത്തുള്ളികൾ‍ പുഴയിൽ രോമാഞ്ചമുണ്ടാക്കിക്കൊണ്ടിരുന്നു സന്തോഷത്തിൽ ‍ അവ പുഴയിൽ നൃത്തം വെച്ചു. അതിന്റെ അനുരണനങ്ങൾ‍ പുഴയിൽ‍ ഞാ കണ്ടുതന്നിൽ‍ പതിയുന്ന ഓരോ തുള്ളിയേയും പുഴ തന്റെ ഗർഭഗൃഹത്തിലേക്കു ത്തിയോടെ  ഏറ്റുവാങ്ങിഅടുത്ത മഴക്കുഞ്ഞിനുജന്മം നല്കാൻ.
മനം നിറയെ  കാഴ്ച കണ്ടുമഴ ഒന്നടങ്ങിയപ്പോൾ‍ തിരികെ നടന്നുമഴത്തുള്ളികൾ അപ്പോഴും മനസ്സിൽ നൃത്തം വച്ചുകൊണ്ടിരുന്നു ....

പ്രിയപ്പെട്ട വീടിന്റെ സമീപത്തെത്തിഎല്ലാം വെറും തോന്നലായിരുന്നെന്നു മനസ്സിലായത് അപ്പോഴാണ്‌ . റസ്റ്റൊറന്റു  പണിയാൻ ‍ തൊഴിലാളികൾ ‍  വീട് പൊളിക്കുകയാണ് വീട്ടുവളപ്പിലെ മരങ്ങൾ ‍ കഴിഞ്ഞയാഴ്ച മരിച്ചിരുന്നു . അല്ല , അവയെ കൊല്ലുകയായിരുന്നു . പുഴയുടെ മരണം വളരെ പണ്ടും ....
വരണ്ട മനസ്സുമായി ഞാ വീട്ടിലേക്കുനടന്നു

-അനൂപ്‌ വർഗീസ്‌ പന്തിരായിതടത്തിൽ (Written in 2005)

No comments:

Post a Comment