ഭീകരതയുടെ ധൂമപടലം
ആകാശത്തെ കറുപ്പണിയിച്ചു
ഭീതിയുടെ ചെമ്മഴയായി
മനസ്സുകളിൽ പെയ്തിറങ്ങുന്നു
പൂമ്പാറ്റകൾ പാറി നടന്ന
പൂന്തോട്ടങ്ങളിലിപ്പോൾ
വട്ടമിട്ടു പറക്കുന്നത്
ശവംതീനി കഴുകന്മാർ
ചന്ദനവും കുന്തിരിക്കവും
മണത്ത ശ്രീകോവിലുകളിൽ
തകർക്കപ്പെട്ട ശരീരങ്ങൾ
ജീർണ്ണിച്ചഴുകുന്ന ദുർഗന്ധം
കുറിയും കുരിശും നെറ്റിത്തഴമ്പും
വേർതിരിവിന്റെ മാത്രം
ചിഹ്നങ്ങളാകുന്നിടത്ത് ഞാൻ
കാഴ്ച മങ്ങി തപ്പിത്തടയുന്നു
(28-09-2013)
No comments:
Post a Comment